Tuesday, 18 February 2014

തേക്കുമരവും കുഞ്ഞിച്ചെടിയും

തേക്കുമരവുംകുഞ്ഞിച്ചെടിയും - ഒരിടത്ത് ഒരു കൂറ്റന്‍ തേക്കുമരവും ഒരു കുഞ്ഞു പുല്‍ച്ചെടിയും ഉണ്ടായിരുന്നു.. തേക്കുമരം അവന്റെ വലിപ്പത്തില്‍ അഹങ്കരിച്ചിരുന്നു.. കുഞ്ഞിച്ചെടിയെ നോക്കി അവന്‍ പറയും എനിക്ക് ഈ ലോകം മുഴുവന്‍ കാണാം... എന്തുയരമാ എനിക്ക്... ഒത്തതടിയും... നിനക്കോ..മെലിഞ്ഞുണങ്ങി...ഇന്നോ നാളയോ എന്നുപറഞ്ഞങ്ങു നില്‍ക്കുന്നു...

ഇങ്ങനെ എന്നും തേക്കുമരം കുഞ്ഞിച്ചെടിയെ കളിയാക്കുമായിരുന്നു...
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി... മാനമിരുണ്ടു... കാറ്റു ചൂളം വിളിച്ചടിയ്ക്കാന്‍ തുടങ്ങി... തേക്കുമരം നിന്നുലഞ്ഞു... കുഞ്ഞിച്ചെടി മണ്ണിനോട് ചേര്‍ന്ന് തലതാഴ്തി നിന്നു... കാറ്റിന്റെ ശക്തി കൂടി ...കനത്ത മഴയും...

ഠപ്പേ...!!! ദാ കിടക്കുന്നു തേക്കുമരം കടപുഴകി താഴെ...
അങ്ങനെ അവന്റെ അഹങ്കാരം അവസാനിച്ചു... കുഞ്ഞിച്ചെടിയോ.. മഴയും കാറ്റുമൊക്കെ മാറിയപ്പോള്‍ തല നിവര്‍ത്തി നിന്നു..ഇളം കാറ്റില്‍ ചാഞ്ചാടി..

സാരാംശം : വലിപ്പത്തിലല്ല... എളിമയിലാണ് കാര്യം

No comments:

Post a Comment